Your Image Description Your Image Description

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴ.വടക്കൻ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്കൻ ഗവർണറേറ്റുകളിലും അറേബ്യൻ കടൽത്തീരത്തിന്റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദാഹിറ, ബുറൈമി, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നത്.

തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി വൈകിയും പുലർച്ചയും താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്.മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും കാറ്റ് കാരണം പൊടി ഉയരുകയും ചെയ്തേക്കും. പൊടി, മൂടൽമഞ്ഞ്, മഴ എന്നിവ കാരണം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ പ്രവചനം മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *