Your Image Description Your Image Description

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍രാജ് കൊലക്കേസില്‍ സെഷന്‍സ് കോടതി പ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത് പ്രതിഭാഗത്തെ ഞെട്ടിച്ചു.നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ പരമാവധി ജീവപര്യന്തം ശിക്ഷയാണ് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നത്.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുതെന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദേശിച്ചിരുന്നു.ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകമായിരുന്നു.

ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ വീണ്ടും പ്രശ്‌നമായി മാറുന്ന പ്രതികള്‍ക്കാണ് സാധാരണ വധശിക്ഷ വിധിക്കുന്നത്. പക്ഷേ, ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ പരാതി.

 

Leave a Reply

Your email address will not be published. Required fields are marked *