Your Image Description Your Image Description

 

കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് യുവാവിനെ കാണാതായ സംഭവത്തിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്ന് കരുത്തുന്ന യുവാവിനെ കണ്ടെത്താനായില്ല. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹര്‍ഷദിനെയാണ് കാണാതായത് . ഹര്‍ഷദിനെ ശനിയാഴ്ച രാത്രിയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്.

ഹര്‍ഷദ് ശനിയാഴ്ച താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ശേഷം ഒരു ഫോണ്‍കോള്‍ വന്നെന്ന് പറഞ്ഞാണ് അര്‍ധരാത്രി പുറത്തേക്ക് പോയത്. പിന്നീട് ഹര്‍ഷദ് തിരിച്ചെത്തിയില്ല. പിന്നീട് ഹര്‍ഷദിനെ കാണാനില്ലെന്ന് ഭാര്യ താമരശ്ശേരി പോലീസില്‍ പരാതി നൽകി . എന്നാല്‍,കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു ഹര്‍ഷദിനെ വിട്ടയക്കണമങ്കില്‍ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു കോൾ വന്നത് .

തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കാന്‍ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ഷദ് തന്നെയാണ് ആദ്യം ഫോണില്‍ വിളിച്ചറിയിച്ചത്. ശേഷം മറ്റൊരാള്‍കൂടി ഫോണില്‍ സംസാരിച്ചു. ഇയാൾ പത്തുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം പറഞ്ഞത് . ഈ വിവരം ബന്ധുക്കള്‍ താമരശ്ശേരി പോലീസിന് കൈമാറിയിരുന്നു.

അതേസമയം ഹര്‍ഷദിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട് . ഇത് വാടകയ്‌ക്കെടുത്ത വാഹനമാണെന്നാണ് ലഭിക്കുന്ന വിവരം. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തനിലയിലായിരുന്നു. പിന്നീട് പോലീസ് എത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാക്കാം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത് എന്നാണ് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *