Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിലും കൂടുതൽചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. സാധാരണ മാര്‍ച്ചിലും എപ്രിലിലും കാണുന്ന ജലക്ഷാമവും വരള്‍ച്ചയുമെല്ലാം ഫെബ്രുവരിയിൽ തന്നെ ആരംഭിച്ചതോടെ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സൂര്യാതപത്തിനും സാധ്യതയുണ്ട്.

വേനൽ മഴ സാധാരണ നിലയിൽ തെക്കൻ കേരളത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ മഴ കുറവിനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.ഉഷ്ണസൂചികയും ക്രമാതീതമായി ഉയർന്നേക്കും. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തമായി തുടരുന്നതും വികസനത്തിന്‍റെ ഭാഗമായുണ്ടായ നഗരതാപ പ്രഭാവവുമാണ് നിലവിലെ ചുട്ടുപൊള്ളലിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD ) സാധാരണ സ്ഥിതിയിൽ തുടരുന്നുവെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണം കൂടി വരുന്ന സാഹചര്യത്തിൽ അതിന്‍റെ ആധിക്യം കണ്ടുപിടിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേർന്ന് സ്ഥാപിച്ച നൂറോളം സ്വയം നിയന്ത്രിത ഓട്ടമാറ്റിക് ഉഷ്ണ മാപിനികളിൽനിന്ന് ലഭിക്കുന്ന കണക്കനുസരിച്ച് ഫെബ്രുവരിയിൽ തന്നെ മലയോരമേഖലയായ പീരുമേട്ടിലടക്കം രേഖപ്പെടുത്തിയ ചൂട് 42 ഡിഗ്രിയാണ്.

മാർച്ച് പകുതിയോടെ പ്രതീക്ഷിക്കുന്ന വേനൽമഴ പെയ്താൽ ചൂടിന് താൽക്കാലികാശ്വാസം ലഭിക്കും. ഏപ്രിലോടെ എൽനിനോ പ്രതിഭാസം പിൻവാങ്ങുമെന്ന പ്രതീക്ഷ ഗവേഷകർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ കാലവർഷം ഇക്കുറി മേയ് അവസാനത്തോടെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *