Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുണ്ടായ തർക്കത്തെ തുടർന്ന് താൻ ബസിൽ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സച്ചിൻ ദേവ് എം.എൽ.എ. മോശമായ രീതിയിൽ ലൈംഗിക ചേഷ്ട കാണിച്ച ഒരാളോട് ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് ഡ്രൈവറോട് അന്നുണ്ടായത്.

കണ്ടക്ടർ മാന്യമായാണ് സംസാരിച്ചത്. ബസിൻറെ മുൻഭാഗത്തെ ഫുട്‌ബോർഡിൽനിന്ന് താൻ കണ്ടക്ടറോട് സംസാരിച്ചിരുന്നു. ഡ്രൈവർക്കെതിരെ തനിക്ക് പരാതിയുണ്ടെന്നും ഇങ്ങനെയാണോ വാഹനം ഓടിക്കേണ്ടത്, എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതി എന്നുമാണ് പറഞ്ഞത്. അവിടെവെച്ചാണ് തനിക്കുകൂടി ടിക്കറ്റ് ചോദിച്ചത്. അതിനെയാണ് താൻ ബസിൽ കയറി എന്ന രീതിയിൽ പറയുന്നത്.

പൊലീസ് വന്നശേഷമാണ് ഡ്രൈവറെ സീറ്റിൽനിന്ന് ഇറക്കിയത്, അതിനു ശേഷമാണ് യാത്രക്കാർ ഇറങ്ങിപ്പോയത്. എന്നാൽ, പിന്നീട് കാര്യം തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമാണുണ്ടായതെന്നും സച്ചിൻ ദേവ് മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ നടി റോഷ്‌ന ആൻ റോയി ഉയർത്തിയ ആരോപണങ്ങൾ ശരിവെച്ച് തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. ജൂൺ 19 ന് ആർ.പി.ഇ 492 നമ്പർ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് മലപ്പുറത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽനിന്ന് തനിക്കും മോശമായ അനുഭവം നേരിട്ടിട്ടുണ്ടെന്നായിരുന്നു റോഷ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് ബസിൻറെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *