Your Image Description Your Image Description
Your Image Alt Text

ഇസ്രായേലിന് സ്വയം പ്രതിരോധത്തിനായി സാമ്പത്തിക സഹായം നൽകാൻ ജോ ബൈഡൻ യുഎസ് കോൺഗ്രസിൽ ബില്ല് അവതരിപ്പിച്ചു. ഫലസ്തീൻ അഭയാർത്ഥികൾക്ക് സഹായം നൽകുന്ന യുഎൻ ഏജൻസിക്കുള്ള ധനസഹായം നിരോധിക്കുന്നതുമാണ് ബിൽ. അതേസമയം, ഇറാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സൈനിക സഖ്യമായ ആക്‌സിസ് ഓഫ് റസിസ്റ്റൻസിനോട് ഹമാസ് സാമ്പത്തിക സൈനിക സഹായം തേടി. റമദാൻ ഒന്നിന് ഫലസ്തീനികളോട് അൽ അഖ്‌സ പള്ളിയിൽ സംഘടിക്കാനും ഹനിയ്യ ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയിൽ ആയിരക്കണക്കിന് ജനങ്ങൾ പട്ടിണി മരണ ഭീഷണിയിലാണ്. രണ്ട് കുട്ടികൾകൂടി പോഷകാഹാരക്കുറവ് മൂലം മരിച്ചു. കാലിത്തീറ്റയിൽ നിന്ന് ഉണ്ടാക്കിയ റൊട്ടി കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിയും മരിച്ചു. ജോർദാൻ ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുന്നുണ്ട്. ഫലസ്തീനികളെ മനഃപ്പൂർവം പട്ടിണിക്കിടുന്നത് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്നും ഖത്തർ അറിയിച്ചു. ഗസ്സയ്ക്ക് 200 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തറും ഫ്രാൻസും രംഗത്തെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഫ്രാൻസ് സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഗസ്സയിലേക്ക് ഭക്ഷണം എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് തുക ഉപയോഗിക്കുക. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *