Your Image Description Your Image Description

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 61,449 വിദ്യാർഥികൾ. കഴിഞ്ഞ വര്‍ഷം 71,831 പേരായിരുന്നു ഈനേട്ടം കൈവരിച്ചത്. ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 4,115 പേരാണ് ഈ നേട്ടം ​കൈവരിച്ചത്. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.

ആകെ 4,27,020 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 4,24,583 പേർ വിജയിച്ചു. വിജയശതമാനം 99.5. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണിത്. 2024ൽ 99.69 ശതമാനമായിരുന്നു വിജയം. കണ്ണൂർ ജില്ലയാണ് വിജയ ശതമാനത്തിൽ മുന്നിൽ. 99.87 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം- 98.59 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലകൾ: പാലാ, മാവേലിക്കര (100%). വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങൽ 98.28%.

68 പേരാണ് എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്‍കീം പരീക്ഷ എഴുതിയത്. ഇതിൽ 46 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 67.65 വിജയ ശതമാനം. ആറുപേർ പഴയ സ്‍കീം പ്രകാരമുള്ള പ്രൈവറ്റ് പരീക്ഷ എഴുതിയതിൽ നാലുപേർ ജയിച്ചു. 66.67 വിജയ ശതമാനം.

കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3,072 സെന്ററുകളിലായി 4,27,020 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗത്തിൽ 74 പേർ പരീക്ഷ എഴുതി. കേരളത്തിലെ 48 സെന്ററുകളിലായി 3,057 വിദ്യാർത്ഥികൾ ടി.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതി. കേരള കലാമണ്ഡലത്തിൽ 66 വിദ്യാർത്ഥികൾ എ.എച്ച്.എസ്.എല്‍.സി. പരീക്ഷ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *