Your Image Description Your Image Description

അൽ അകിഷിയയിലെ മാലിന്യസംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള നടപടി മക്ക മുനിസിപ്പാലിറ്റി തുടങ്ങി. നഗര വിപുലീകരണത്തിന്റെ ഭാഗമായും ഈ മാലിന്യസംസ്കരണ കേന്ദ്രം താമസകേന്ദ്രങ്ങളുടെ അടുത്തായതും ദുർഗന്ധവും പുറന്തള്ളലും കാരണം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഈ നടപടി.

നഗരപ്രദേശത്തിന് പുറത്ത് മാലിന്യ സംസ്കരണത്തിന് ബദൽ സ്ഥലം തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു. 80 ലക്ഷം ചതുരശ്ര മീറ്ററിലേറെ വലിപ്പത്തിലാണ് പുതിയ കേന്ദ്രം തയ്യാറാക്കുന്നത്.

ഊർജ പരിവർത്തന സ്റ്റേഷനുകളും ലൈറ്റ് ഇൻഡസ്ട്രി ഫാക്ടറികളും കൂടാതെ മാലിന്യ സംസ്കാരണവും പുനരുപയോഗ പ്ലാൻറുകളും ഇതിൽ ഉൾപ്പെടുന്നു. ഹാനികരമായ വാതകങ്ങൾ വേർതിരിച്ചെടുക്കാൻ എൻജിനീയറിങ് സെല്ലുകൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള വിപുലമായ പാരിസ്ഥിതിക പരിഹാരങ്ങൾ നടപ്പാക്കലും പദ്ധതിയിലുൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *