Your Image Description Your Image Description

ആലപ്പുഴ: വേനല്‍ക്കാലം ഇന്ത്യക്കാര്‍ക്ക് മാമ്പഴക്കാലം കൂടിയാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളില്‍ ഒന്നാണ് മാമ്പഴം. എന്നാൽ വിപണി കീഴടക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ്. പണ്ട് സുലഭമായിരുന്ന തത്തച്ചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല. പകരം ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് വിപണിയിൽ സുലഭം. കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാങ്ങകൾക്ക് തിരിച്ചടിയായത്. ചിലയിടങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. പാകമാകാത്ത മാങ്ങകൾ കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി കർഷകർ പഴുപ്പിക്കുന്നുമുണ്ട്.

കാൽസ്യം കാർബൈഡ് അസറ്റിലീൻ വാതകം പുറപ്പെടുവിക്കുന്നു. അതിൽ ആർസെനിക്, ഫോസ്ഫറസ് എന്നിവയുടെ ദോഷകരമായ അംശങ്ങൾ അടങ്ങിയിരിക്കുന്നു. ‘മസാല’ എന്ന് വിളിക്കപ്പെടുന്ന ഈ പദാർത്ഥങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും. ക്ഷീണം, തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്‌നം എന്നിവയ്ക്ക് കാത്സ്യം കാർബൈഡ് ഉപയോഗം കാരണമാകും. ഭാവിയിൽ ചർമ്മത്തിലെ അൾസർ, അന്നനാളം, വൻകുടൽ, കരൾ എന്നിവിടങ്ങളിലെ കാൻസറിനും ഇടയാക്കും. അസറ്റിലീൻ വാതകം കൈകാര്യം ചെയ്യുന്നവർക്ക് അപകടസാധ്യത കൂടുതലാണ്. പലപ്പോഴും പഴങ്ങളിൽ ഇതിന്റെ അപകടകരമായ അവശിഷ്ടങ്ങൾ അവശേഷിപ്പിക്കുന്നു. ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *