Your Image Description Your Image Description

ജിദ്ദ: സഞ്ചാരികൾക്കായി ജിദ്ദ നോർത്ത് അബ്ഹുറിൽ ആദ്യത്തെ പബ്ലിക് സാൻഡ് ബീച്ച് തുറന്നു. 17,640 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ‘ഫ്യൂച്ചർ ബീച്ച്’ എന്ന പേരിലാണ് ഈ ബീച്ച് തുറന്നത്. ബീച്ച് തുറന്നതു മുതൽ കാൽനടയാത്രക്കാരിലും വിനോദസഞ്ചാരികളിൽ നിന്ന് ബീച്ചിന് വലിയ ഡിമാൻഡാണെന്ന് മറൈൻ കൺട്രോൾ അണ്ടർസെക്രട്ടറി സാമിർ നഹാസ് പറഞ്ഞു.

അതേസമയം എല്ലാ അടിസ്ഥാന സേവനങ്ങളോടും കൂടിയ സുരക്ഷിത ഇടങ്ങൾ സൗജന്യമായി നൽകി മണൽ നിറഞ്ഞ ബീച്ചുകളുടെ സംസ്കാരം വർധിപ്പിക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അംഗീകൃത ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ട്. സുരക്ഷയും അടിയന്തര രക്ഷാപ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിന് സമുദ്ര നിരീക്ഷണ ടവറുകൾ, പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിന് സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്ക് തൂണുകൾ, ബീച്ചുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ച ബോധവത്ക്കരണ ബോർഡുകൾ എന്നിവ സ്ഥാപിക്കൽ വികസന പ്രവർത്തനങ്ങളിലുൾപ്പെടുമെന്നും നഹാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *