Your Image Description Your Image Description

ന്യൂഡൽഹി: അസമിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. വാർത്ത ഏജൻസിയായ പി.ടി.ഐ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. നിലവിൽ ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

കുട്ടിയുടെ ആരോഗ്യനിലയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണയായി നടത്താറുള്ള പരിശോധനയ്ക്കിടെയാണ് കുട്ടിക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്. എച്ച്.എം.പി.വി. ഒരു പുതിയ വൈറസ് അല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാല് ദിവസങ്ങൾക്ക് മുൻപാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്. അസം മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ഐ.സി.എം.ആറിന്റെ റീജ്യണിയൽ മെഡിക്കൽ റിസർച്ച് സെന്റർ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *