Your Image Description Your Image Description

ഭോപ്പാൽ: മധ്യപ്രദേശിൽ രേവ ജില്ലയിൽ റോഡ് നിർമാണത്തിൽ പ്രതിഷേധം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മംഗാവ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ഹിനോത ജോറോട്ട് ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിൽ റോഡ് നിർമിക്കുന്നത്തിൽ പ്രതിഷേധിച്ചാണ് മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നിവർക്കു നേരെ ആക്രമണo ഉണ്ടായത് . ഇവരെ അക്രമിക്കുന്ന വീഡിയോ സോഷ്യൽമീഡിയിൽ വ്യാപിച്ചിരുന്നു . അതിൽ സ്ത്രീകളുടെ ദേഹത്ത്ട്രക്കിൽ നിന്ന് മണ്ണ് തട്ടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

 

ഇരുവരുടെയും പുറത്ത് റോഡുപണിക്കായി കൊണ്ടു വന്ന മണ്ണ് ദേഹത്ത്‌ തട്ടുകയായിരുന്നു. ശേഷം കഴുത്തറ്റംവരെ മണ്ണ് നിറക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നതിനെതിരെയാണ് തങ്ങൾ പ്രതിഷേധിച്ചതെന്നാണ് സ്ത്രീകളുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത്‌ അന്വേഷണം നടത്തുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും എഎസ്‌പി വിവേക് ലാൽ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *