Your Image Description Your Image Description

കൊല്ലം: ഫാത്തിമ മാതാ കോളജിലെ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ പ്രതി കൊലപ്പെടുത്തകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. പ്രതി തേജസ് രാജു രണ്ട് കുപ്പി പെട്രോളും കത്തിയുമായിട്ടാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 6.48 ഓടെയാണ് വെളുത്ത വാഗൺ ആർ കാറിൽ ഫെബിന്‍റെ വീട്ടിൽ തേജസ് എത്തിയത്. കൈയിൽ കത്തി കരുതിയിരുന്ന തേജസ് ബുർഖ ധരിച്ച ശേഷം വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഫെബിന്‍റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാനാണ് പ്രതിയുടെ ആദ്യം ശ്രമം.

എന്നാൽ ഇതിനിടെ ഫെബിന്‍റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും പരിക്കേറ്റു.

കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതി മൂന്നു കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനു എത്തി. തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *