Your Image Description Your Image Description
Your Image Alt Text

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ബി. വരാലെ വ്യാഴാഴ്ച സുപ്രീംകോടതിജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ, ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ആകെ ജഡ്ജിമാരുടെ എണ്ണം 34 ആയി.

ഒപ്പം ദളിത് വിഭാഗത്തിൽനിന്നുള്ള സിറ്റിങ് ജഡ്ജിമാരുടെ എണ്ണം ആദ്യമായി മൂന്നായി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സി.ടി. രവികുമാർ എന്നിവരാണ് മറ്റുള്ളവർ. 1962 ജൂൺ 23-ന് ജനിച്ച ജസ്റ്റിസ് വരാലെ 2008 ജൂലായ് 18-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2022 ഒക്ടോബർ 15-ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി. ഈ മാസം ആദ്യം ജസ്റ്റിസ് വരാലെയുടെ പേര് ശുപാർശ ചെയ്യുമ്പോൾ, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ എസ്.സി. കൊളീജിയം, അദ്ദേഹം ഏറ്റവും മുതിർന്ന ഹൈക്കോടതി ജഡ്ജിമാരിൽ ഒരാളാണെന്നും പട്ടികജാതിയിൽനിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസാണെന്നും നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 25-ന് ജസ്റ്റിസ് എസ്.കെ. കൗൾ വിരമിച്ചതിനെത്തുടർന്നാണ് സുപ്രീംകോടതിയിൽ ഒഴിവുവന്നത്. സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് നിയമനം.

Leave a Reply

Your email address will not be published. Required fields are marked *