Your Image Description Your Image Description

നിലമ്പൂര്‍: ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തിലെ പെട്ടി പരിശോധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍. പലജാതി പെട്ടികളിലാണല്ലോ മരുമകനും മകള്‍ക്കുമെല്ലാം സാധനം വരുന്നത്. പെട്ടി പരിശോധിക്കാന്‍ പറഞ്ഞതു മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാല്‍ മുഖ്യമന്ത്രി ഉറക്കത്തില്‍ നിന്നു പോലും എഴുന്നേല്‍ക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

ഇവര്‍ക്ക് വേറൊന്നും പറയാനും ചെയ്യാനുമില്ലാത്തതിനാലാണ് പെട്ടിയുടെ പുറകെ പോകുന്നത്. പലജാതി പെട്ടികളിലാണല്ലോ മരുമകനും മകള്‍ക്കുമെല്ലാം സാധനം വരുന്നത്. പെട്ടിയോട് ഒരു താല്‍പര്യം ഇവര്‍ക്കുണ്ട്. പിണറായിസം അവസാനിക്കണമെന്ന് ഗോവിന്ദന്‍ മാഷടക്കം ആഗ്രഹിക്കുന്നു. സ്വരാജിനെ കൊല്ലാന്‍ കൊണ്ടുവന്നതാണ്. മുഖ്യമന്ത്രിയുടെ ചിത്രം സ്വരാജിന്റെ പോസ്റ്ററിലില്ല. ഇവിടെ ജനമാണ് ജയിക്കാന്‍ പോകുന്നത്. നാട്ടിലെ വിഷയങ്ങള്‍ പറയാതെ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കളെ ജനം തള്ളിപ്പറയുമെന്നും അന്‍വര്‍ പറഞ്ഞു.

കൃത്യമായ നിരീക്ഷണത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് 75,000 വോട്ടില്‍ കുറയാതെ നേടി ജയിക്കുമെന്നു പറയുന്നത്. മലയോര കര്‍ഷകരുടെ പ്രശ്‌നത്തിന് എന്താണു പരിഹാരമെന്നോ എഡിജിപി അജിത് കുമാറിനെതിരെയും സുജിത്ത് ദാസിനെതിരെയും കൊടുത്ത പരാതിക്കു പരിഹാരമെന്തെന്നോ പറയാതെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീര്‍പ്പ് നടപ്പാക്കാത്ത വഞ്ചനാപരമായ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. 40 ലക്ഷമാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ചെലവു വരുന്നത്. അതൊരു വലിയ ചെലവായി കാണേണ്ടതില്ല. സര്‍ക്കാര്‍ വാര്‍ഷികത്തിനു മുഖ്യമന്ത്രിയുടെയും മരുമകന്റെയും ഫ്‌ലക്‌സ് വയ്ക്കാന്‍ 15 കോടി രൂപയാണ് ചെലവഴിച്ചതെന്ന് അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *