Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. തീരുമാനം മാറ്റൽ അപ്രായോഗികം എന്നാണ് വിലയിരുത്തൽ.

നമുക്ക് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരിച്ചു. അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം? ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഈ സമയ ക്രമീകരണമുണ്ട്. സമയം കൂടുതൽ വേണ്ട ഒരു കാലഘട്ടമാണ്. നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന പ്രവൃത്തി ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കണം. ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയുമായി സംസാരിക്കും. ഒരു വിഭാഗത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നപരിഹാരം വരട്ടെ.

ആരുടെയും മതവിശ്വാസത്തെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ല. തീരുമാനം പുന പരിശോധിക്കുന്നത് എല്ലാ ജനങ്ങളുമായി ആലോചിച്ച് മാത്രം. കോടതി കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റ ക്രമീകരണം നടപ്പാക്കിയതെന്നും വി.ശിവൻകുട്ടി പറഞ്ഞു. സമസ്തയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനം. എന്നാൽ മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയിരുന്നില്ല. സമയമാറ്റം മതപഠന വിദ്യാർത്ഥികളെ ബാധിക്കും എന്നായിരുന്നു സമസ്തയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *