Your Image Description Your Image Description

കൊച്ചി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ 1,13,711 ക്ഷയരോഗികൾ ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്ക്. നിലവിൽ 12,403 രോഗികൾ ചികിത്സ തേടുന്നുമുണ്ട്. സംസ്ഥാനത്ത് ഇവർക്കായി പ്രത്യേക റിഹാബിലിറ്റേഷൻ സെന്‍ററുകളൊന്നും പ്രവർത്തിക്കുന്നില്ല. അതേസമയം സർക്കാർ തലത്തിൽ ക്ഷയരോഗ ചികിത്സ പൂർണമായും സൗജന്യവുമാണ്.

എന്നാൽ, രോഗികൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായത്തിൽ കോടികളാണ് ഇനിയും നൽകാൻ ബാക്കിയുള്ളത്. നീക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മുറക്ക് ചികിത്സ കാലയളവിൽ പോഷകാഹാരത്തിനായി പ്രതിമാസം 1000 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകേണ്ടത്. ചികിത്സ കാലയളവിൽ പ്രതിമാസം ആയിരം രൂപ ടി.ബി പെൻഷനായി റവന്യൂ വകുപ്പിൽനിന്ന് വിതരണം ചെയ്യുന്നുമുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ പോഷകാഹാരത്തിനായി നൽകാനുള്ളത് 4,63,34,500 രൂപയാണ്.

അഞ്ച് വർഷത്തിനിടെ 1949 കുഷ്ഠരോഗികളും ചികിത്സ തേടിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 30ലെ കണക്കുകൾ പ്രകാരം 483 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കുഷ്ഠരോഗികൾക്കായി സംസ്ഥാനത്ത് മൂന്ന് റീഹാബിലിറ്റേഷൻ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. ചികിത്സയും സൗജന്യമായാണ് നൽകുന്നത്. നിർധനരായ കുഷ്ഠരോഗികൾക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ സാമ്പത്തിക സഹായം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *