Your Image Description Your Image Description

തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങള്‍. ശനിയാഴ്ച രാത്രിയോടെ താമരശേരി ചുരത്തില്‍ മരം റോഡിലേക്ക് വീണ് ഗതാഗത തടസമുണ്ടായി. മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടുന്നു.

കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപുഴയില്‍ വീടിനു മുകളില്‍ അടുത്ത വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു. ഒളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകള്‍ അന്‍ഹ (ഒന്നര മാസം ) ക്കാണ് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ്അപകടം. കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്‍റെ തീരം ഇടിഞ്ഞു. രാത്രി ഉണ്ടായ ശക്തമായ മഴയെ തുടർന്ന് തോട്ടിൽ ജലമൊഴുക്ക് വർധിച്ചതാണ് തീരം ഇടിയുന്നതിന് കാരണമായത്. ഇതോടെ തീരത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ നാലു കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു.

മലപ്പുറം മുസ്‌ലിയാരങ്ങാടിയില്‍ സംസ്ഥാന പാതയില്‍ മഴയിലും, കാറ്റിലും കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന ബദാം മരമാണ് വീണത്. ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *