Your Image Description Your Image Description

തൊടുപുഴ: ഇടുക്കിയിലേക്കൊഴുകിയ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ സംസ്ഥാനത്ത് വിദേശസഞ്ചാരികളുടെ എണ്ണം ഏറ്റവുമധികം വര്‍ധിച്ച ജില്ല എന്ന സര്‍വകാല റെക്കോര്‍ഡാണ് ജില്ല സ്വന്തമാക്കിയത്.

കോവിഡിന് ശേഷം ടൂറിസവുമായി ബന്ധപ്പെട്ട കുതിപ്പിന് ചുക്കാന്‍ പിടിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസം മാത്രം 9,84,645 ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിനെക്കാളും 25 ശതമാനത്തിന്റെ വര്‍ധന. കോവിഡ് കാലത്തിന് ശേഷമുള്ള സമയം എടുത്താല്‍ 186.29 ശതമാനം അധികമാണിത്. വിദേശസഞ്ചാരികളുടെ കാര്യത്തിലും ഈ മുന്നേറ്റം കാണാം. ഈ വര്‍ഷമാദ്യത്തെ മൂന്നുമാസം 53,033 വിദേശസഞ്ചാരികളാണ് ഇടുക്കിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനത്തിലധികം വർധനയാണ് ഉണ്ടായത്. ജില്ലയിൽ ടൂറിസം മേഖലയില്‍ നിരവധി പദ്ധതികൾ ഒരുക്കിയതിന്‍റെ ഗുണ ഫലം കൂടിയാണ് ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്താനുള്ള പ്രധാന കാരണമെന്ന് ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *