Your Image Description Your Image Description

ഒമാനിൽ കഴിഞ്ഞ വർഷം ഒമാൻ 2.4 ദശലക്ഷം ടൺ നിർമാണ മാലിന്യങ്ങൾ പുനരുപയോഗിച്ചു. പരിസ്ഥിതി സുസ്ഥിരതക്കും സാമ്പത്തിക വളർച്ചക്കും വേണ്ടിയുള്ള മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടവെപ്പായാണ് അധികൃതർ ഇതിനെ കാണുന്നത്.പരിസ്ഥിതി അതോറിറ്റി (ഇ.എ) ‘ബീഅ്’മായി സഹകരിച്ച് നടത്തിയ രണ്ടു ദിവസത്തെ ശിൽപശാലയിലാണ് ഈ നേട്ടം ഉയർത്തിക്കാട്ടിയത്.

ഒമാനിലെ നിർമാണ, പൊളിക്കൽ മാലിന്യ സംസ്കരണത്തിന്റെ അവസ്ഥയെക്കുറിച്ചും പ്രധാന വെല്ലുവിളികളെയും അവസരങ്ങളെയും സംബന്ധിച്ച് ശിൽപശാല അഭിസംബോധന ചെയ്തതായി ഇ.എയിലെ പരിസ്ഥിതി കാര്യ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കൽബാനി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവയോടുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ഇവയെല്ലാം ഒമാൻ വിഷൻ 2040ന് അനുസൃതമായി സന്തുലിത സാമ്പത്തിക വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിന് അവിഭാജ്യമണെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പൊതു, സ്വകാര്യ പങ്കാളികളുമായി ഇ.എ പ്രവർത്തിക്കുന്നുണ്ടെന്ന് കൽബാനി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *