Your Image Description Your Image Description

ആലപ്പുഴ: തലവടിയിൽ 48കാരൻ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ ജാഗത്രനിർദേശവുമായി ആരോഗ്യവകുപ്പ്. കോളറ സംശയിക്കുന്ന സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ പ്രദേശത്ത് പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് പറഞ്ഞു. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമാകും.

കഞ്ഞിവെള്ളം പോലെ മലവിസർജ്ജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതു കൂടാതെ ഛർദിയുമുണ്ടാകും. ഇടതടവില്ലാതെയുള്ള മലവിസർജ്ജനവും ഛർദിയും മൂലം രോഗിയുടെ ശരീരത്തിൽ നിന്ന് വളരെവേഗം ജലാംശം നഷ്ടപ്പെടും. നിർജലീകരണത്തെ തുടർന്ന് മൂത്രത്തിന്റെ അളവും കുറയും. ഇതു വൃക്കയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും.

വിബ്രിയോ ബാക്ടീരിയയാണ് രോഗകാരി. കുഞ്ഞുങ്ങളിലും വയോജനങ്ങളിലും രോഗം പെട്ടന്ന് മാരകമാകും. മഴക്കാലം മുന്നിൽ കണ്ട് വയറിളക്കരോഗങ്ങൾക്കെതിര പ്രതിരോധം തീർക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ കാമ്പയിൻ വരും ദിവസങ്ങളിൽ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *