Your Image Description Your Image Description

ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രണം നടത്തുന്നതിനൊപ്പം സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട പാകിസ്ഥാന് അതേനാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. പാകിസ്ഥാനിലെ ഒമ്പത് സൈനികകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് പാകിസ്ഥാന്‍ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.

ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആദ്യം ആക്രമണം നടത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ തിരച്ചടി സാധാരണക്കാരേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടതോടെ ഇന്ത്യയും നിലപാട് കടുപ്പിച്ചു. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലായ്, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ഇന്നലെ രാത്രിയില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതിരോധിച്ചു.

പിന്നാലെയാണ് പാകിസ്ഥാന്‍ മണ്ണിലെത്തി ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ഇന്ത്യ–പാകിസ്താൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത. പാകിസ്താൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാലാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികൾ പൂർണമായും അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *