Your Image Description Your Image Description

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുസേന. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് നടത്തിയ പ്രസ്താവനകളിലൂടെ അദ്ദേഹം രാജ്യത്ത് മതസ്പർദ്ധ വളർത്തിയെന്നും ഹിന്ദുസേന ​ഗുജറാത്ത് അധ്യക്ഷൻ പ്രതീക് ഭട്ട് ആരോപിച്ചു.

ഉവൈസി ഹൈദരാബാദിൻ്റെ നായയാണെന്നും രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകിയതാണെന്നും ഭട്ട് കൂട്ടിച്ചേർത്തു. ഉവൈസി തന്റെ പരാമർശങ്ങളിലൂടെ ഭരണഘടനയെ അപകീർത്തിപ്പെടുത്തുകയാണ്. വർ​ഗീയ പരാമർശങ്ങൾ നടത്തി സനാതന ഹിന്ദുക്കളുടെയിടയിൽ സ്പർധയുണ്ടാക്കുകയാണ് ഉവൈസിയെന്നും ഭട്ട് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *