Your Image Description Your Image Description

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  പ്രതികൾ പിടിയിൽ. ഇതിൽ ഒരാൾ പതിനാറുകാരനാണ്. തിരുവനന്തപുരം വെള്ളൈകടവ് കരിമൺകുഴിവീട്ടിൽ ഷാനി (48), പ്രതികൾക്കൊപ്പമുണ്ടായിരുന്ന പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മാത്തവിളപുത്തൻവീട്ടിൽ മനു (36) സംഭവദിവസം രാത്രി തന്നെ വട്ടിയൂർക്കാവ് ഭാഗത്ത് പൊലീസിന്റെ പിടിയിലായിരുന്നു.

കരുനിലക്കോട് അഞ്ചുവരമ്പുവിളവീട്ടിൽ സന്തോഷ് എന്ന സുനിൽദത്തിനെ (57) യാണ് സഹോദരീ ഭർത്താവുൾപ്പടെ മൂവർസംഘം കൊലപ്പെടുത്തിയത്. കൊലക്കുശേഷം 50 മീറ്ററോളം ദൂരം നടന്നുപോയി സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്.  ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2017ൽ ശംഖുംമുഖം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടക്കവേ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കൊലപാതകം. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ രണ്ട് വധശ്രമക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *