Your Image Description Your Image Description

കോഴിക്കോട്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. ട്രാൻസ് ജെൻഡർ വിഷയത്തിലടക്കം പിന്തുണച്ചാണ് സിംസാറുല്‍ രംഗത്തെത്തിയത്. ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള മതപ്രഭാഷകന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ലോകത്തില്‍ ആണും പെണ്ണും മാത്രമേ ഉള്ളുവെന്നുള്ള ട്രംപിന്റെ നിലപാടിനെയാണ് ഹുദവി പ്രസംഗത്തിനിടെ പുകഴ്ത്തിയത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നൊരു ജൻഡർ ഇല്ലെന്നും, ട്രംപ് പറഞ്ഞത് 100 ശതമാനം ശരിയാണെന്നും ഹുദവി പറഞ്ഞു. ഓണം, ക്രിസ്തുമസ് പോലെ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്നുള്ള സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവന ഇതിനു മുൻപ് വിവാദമായിരുന്നു.

ട്രംപ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൂട്ടുക എന്നതിനെ കുറിച്ച് ധാരണയില്ലെന്നും എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ ട്രംപിന്റെ തീരുമാനം അംഗീകരിച്ചേ മതിയാകൂ എന്നുമാണ് മതപ്രഭാഷകന്റെ അഭിപ്രായം. ട്രംപില്‍ ചില നന്മകളുണ്ടെന്നും അത് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും സിംസാറുല്‍ ഹഖ് ഹുദവി പറയുന്നത്. മദ്യപാനവും പുകവലിയും സംബന്ധിച്ച ട്രംപിന്റെ നിലപാടുകളും പ്രസംഗ മധ്യേ സിംസാറുല്‍ ഹഖ് ഹുദവി പിന്തുണയ്ക്കുന്നുണ്ട്. രൂക്ഷമായ വിമർശനമാണ് പ്രഭാഷണത്തിനെ പരാമർശങ്ങൾക്കെതിരെ ഉയരുന്നത്. പാലസ്തീൻ വിഷയത്തിലെ ട്രംപിന്റെ നിലപാട് അടക്കം ഉയർത്തിയാണ് സമൂഹമാധ്യമങ്ങളിൽ മതപ്രഭാഷകനെതിരെ വിമർശനം ഉയരുന്നത്.

ട്രാൻസ്ജെൻഡറുകളുടെ അവകാശം സംരക്ഷിക്കുന്ന നിയമങ്ങൾ ട്രംപ് എടുത്ത് കളഞ്ഞു. ആണും പെണ്ണും എന്നീ രണ്ടു ജെൻഡറിനു മാത്രമേ നിയമാംഗീകാരം ഉണ്ടാകൂ എന്ന ഉത്തരവ് ഇറക്കിയിരുന്നു. സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാൻസ്ജെൻഡറുകളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറിയതിന് ശേഷം ഇതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. അതേസമയം ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ പെൺകുട്ടികളുടെയും വനിതാ കായിക ഇനങ്ങളിലും പങ്കെടുക്കുന്നത് വിലക്കാൻ ഉദ്ദേശിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *