Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തില്‍ കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ജയറാം രമേശ് കമ്മീഷന് കത്തെഴുതിയതിന് പിന്നാലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രിൻസിപ്പല്‍ സെക്രട്ടറി പി.കെ.ശര്‍മ നല്‍കിയ മറുപടി കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വിവിപാറ്റിലും (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍), ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ചും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

 

രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ക്ക് രൂപം കൊടുത്തത് അന്നത്തെ കേന്ദ്രസര്‍ക്കാരാണ്. നിലവിലെ ശക്തമായ നിയമചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ഇവ ഉപയോഗിക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുള്ളില്‍ മൈക്രോ കണ്‍ട്രോളര്‍ കാര്‍ഡുകള്‍ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കാൻ ശ്രമിച്ചാല്‍ ഉടനെ തന്നെ യന്ത്രം പ്രവര്‍ത്തനരഹിതമാകും.

നിലവിലെ സംവിധാനങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. വിവിപാറ്റുകള്‍, വോട്ടിംഗ് മെഷീനുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ നടത്തിയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ അവ ഉപയോഗിക്കുന്നതില്‍ പൂര്‍ണ വിശ്വാസമുണ്ട്. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാമെങ്കിലും, അതൊരിക്കലും ഒരു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ രീതിയിലേക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയ മറുപടി കത്തില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *