Your Image Description Your Image Description

കാസർഗോഡ് : മധൂര്‍ ഗ്രാമപഞ്ചായത്തിലെ ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങള്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി.

സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ ഈ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ച് ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ പരമാവധി പിഴ നല്‍കുന്നതിനും സ്ഥലമുടമയ്ക്ക് കേരള പഞ്ചായത്ത് രാജ് ആക്ട് 219 പി പ്രകാരം പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് 3000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

പുളിക്കൂറിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി വരുന്നുവെന്ന പരാതിയില്‍ ക്വാര്‍ട്ടേഴ്സ് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയും ഒരാഴ്ചയ്ക്കകം പൈപ്പ് ലൈന്‍ അറ്റകുറ്റിയ പണികള്‍ പൂര്‍ത്തിയാക്കി മലിനജലം യഥാവിധി സംസ്‌കരിക്കുന്നതിനുള്ള മറുപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് അശോക് കുമാര്‍ കെ സ്‌ക്വാഡ് അംഗം ഫാസില്‍ ഇ കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *