Your Image Description Your Image Description

ഡെറാഡൂൺ; ബസിനകത്തുവച്ച്‌ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മൂന്നു ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിലായി.

ഡെറാഡൂണിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലില്‍ പാർക്ക് ചെയ്തിരുന്ന ബസിനകത്തുവച്ചാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷം കൗണ്‍സിലിങ്ങിന് വിധേയയായപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

ബസ് ഡ്രൈവർ ധർമേന്ദ്ര കുമാർ (32), കണ്ടക്ടർ ദേവേന്ദ്രകുമാർ (52), ടിക്കറ്റ് കൗണ്ടറും കാഷ്യറുമായ രാജേഷ് കുമാർ സോങ്കർ (38) എന്നിവരാണ് അറസ്റ്റിലായ മൂന്ന് സംസ്ഥാന സർക്കാർ ജീവനക്കാർ. കരാർ ഡ്രൈവർമാരായ രവികുമാർ (34), രാജ്പാല്‍ സിങ് (57) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. വീട്ടില്‍നിന്നും ഒളിച്ചോടിയ പെണ്‍കുട്ടി ഡല്‍ഹിയിലെ കാശ്മേര ഗേറ്റ് ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും കണ്ടുമുട്ടിയത്. ഡെറാഡൂണില്‍ പെണ്‍കുട്ടിയെ കൊണ്ടുവിടാമെന്ന് ഇരുവരും പറയുകയും ടിക്കറ്റിന് പണം ഈടാക്കുകയും ചെയ്തു. ഡെറാഡൂണിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലില്‍ എത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് പാർക്ക് ചെയ്തശേഷം അഞ്ചുപേരും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *