Your Image Description Your Image Description

തിരുവനന്തപുരം: ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും, ട്രഷറി അക്കൗണ്ടുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും, സബ് ട്രഷറികളിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കഴക്കൂട്ടം സബ്ട്രഷറിയിലേതിന് സമാനമായ ക്രമക്കേടുകള്‍ല്‍ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാർ തായാറാകണം.

കത്തിന്റെ പൂര്‍ണരൂപം

കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

2020 ഓഗസ്റ്റില്‍ വഞ്ചിയൂര്‍ ട്രഷറിയില്‍നിന്നു വിരമിച്ച ജീവനക്കാരിന്റെ ലോഗിന്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരന്‍ ട്രഷറിയില്‍ നിന്നും പണം തട്ടിച്ചെടുത്ത സംഭവം ട്രഷറി സോഫ്ട്‌വെയറിലെ അടക്കം പഴുതുകള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ട്രഷറി പ്രവര്‍ത്തനം കുറ്റമറ്റതാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷവും നിരവധി തട്ടിപ്പുക്കാള്‍ നടന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്. സര്‍ക്കാര്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കഴക്കൂട്ടം സബ്ട്രഷറിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *