Your Image Description Your Image Description

ഡല്‍ഹി: കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തില്‍ ഇപ്പോള്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെ മുതിര്‍ന്ന അംഗം ബികാസ് രഞ്ജന്‍ ഭട്ടാചാര്യ മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിക്കുകയായിരുന്നു. ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നു. കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണ്. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്.

കേരളത്തിലേക്ക് ബസില്‍ ഒരാള്‍ പോയി ഇറങ്ങിക്കഴിഞ്ഞാല്‍ ബാഗ് പുറത്തേക്കെടുക്കണമെങ്കില്‍ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാര്‍ഡുള്ള ആള്‍ക്ക് അതേപോലെ പണം നല്‍കേണ്ടി വരും. തുടക്കം മുതല്‍ ഒടുക്കം വരെ പി. സന്തോഷ് കുമാര്‍ എം.പി. ധനമന്ത്രി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നുണ്ടായി. എന്നാല്‍ അതിരൂക്ഷ വിമര്‍ശനം സന്തോഷ് കുമാര്‍ എം.പിക്ക് നേരെയും ധനമന്ത്രി ഉയര്‍ത്തി. കമ്യൂണിസത്തേയും കമ്യൂണസത്തിന്റെ ഭാഗമായി നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എന്റെ വായിലേക്ക് തിരുകാന്‍ ശ്രമിക്കേണ്ട എന്ന് ധനമന്ത്രി മറുപടി പറഞ്ഞു. ചെയറിന്റെ അനുമതി ഇല്ലാത്ത കാര്യങ്ങളാണ് ധനമന്ത്രി പറഞ്ഞതെന്ന് സന്തോഷ് കുമാര്‍ എം.പി. ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *