Your Image Description Your Image Description

തിരുവനന്തപുരം : ബസ്സിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ടക്ടർക്ക് കോടതി നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അതേസമയം പിഴ തുക കുട്ടിക്ക് നൽകിയി ല്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കൂടി കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട് .

പ്ലസ് ടു വിദ്യാർഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത് . പ്രതി കണ്ടക്ടർക്ക് സന്തോഷ്‌കുമാറിനെയാണ് കോടതി ശിക്ഷത് .

2022 ഡിസംബർ എട്ടിനാണ് സംഭവം , ഇയാൾ പെൺകുട്ടി സ്കൂളിൽ പോകുന്നതിനിടെ ശല്യപ്പെടുത്തുകയും . കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നു , തുടർന്ന് ബസിൽ കേറിയത് മുതൽ മോശമായി പെരുമാറുകയും കുട്ടിയെ ഉപദ്രവിക്കാനും ശ്രമിച്ചതോടെ ഭയന്ന അവിടുന്ന് ഓടി രക്ഷപ്പെട്ട് ഈ വിവരം കൂട്ടുകാരികളോട് പറയുകയും . തുടർന്ന് പ്രിൻസിപ്പലിനെ വിവരമറിയിച്ചതിനെ തുടർന്ന് . പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകുകയും , പിന്നാലെ പേരൂർക്കട എസ്ഐ വിനോദ് വി.കെ ആണ് പ്രതിയെ പിടികൂടിയത് .
.
സംഭവത്തിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തൊണ്ടി മുതലും പ്രോസിക്യൂട്ടർ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ വൈ അഖിലേഷ് എന്നിവരാണ് ഹാജരായത് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *