Your Image Description Your Image Description

പല സിനിമകളില്‍ നിന്നും തനിക്ക് അവസരം നഷ്ടമായിട്ടുണ്ടെന്ന് നടനും സംവിധായകനുമായ വിനീത് കുമാരിന്റെ വെളിപ്പെടുത്തൽ . ഭരതം സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായത് രസകരമായ അനുഭവങ്ങളാണെന്നും താരം പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് വിനീത് കുമാർ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

‘ഞാൻ കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് താമസം മാറാനുളള യഥാർത്ഥ കാരണം മമ്മൂക്കയാണ്. അദ്ദേഹം നമ്മളോട് ഓരോ കാര്യങ്ങള്‍ പറയുമ്ബോള്‍ പരുഷമായി തോന്നാം. പക്ഷെ വലിയ ആത്മാർത്ഥതയോടെയാണ് മമ്മൂക്ക പറയുന്നത്. അതെനിക്ക് ഇഷ്ടമാണ്. വളരെ ഇഷ്ടത്തോടെയാണ് മമ്മൂക്കയോടുളള സമയം ഞാൻ ചെലവഴിക്കാറുളളത്. മറ്റുളളവരൊക്കെ പറഞ്ഞിരുന്നത് മമ്മൂക്കയ്ക്ക് ഭയങ്കര ദേഷ്യമെന്നാണ്. അദ്ദേഹം സെറ്റില്‍ വരുമ്ബോള്‍ എല്ലാവരും നിശബ്ദരാകുമായിരുന്നു. പക്ഷെ ലാലേട്ടന്റെ കാര്യം കുറച്ച്‌ വ്യത്യസ്തമാണ്. ഇത് രണ്ടും ഞാൻ കണ്ടിട്ടുണ്ട്. ഭരതം സിനിമയില്‍ അഭിനയിക്കുമ്ബോഴും രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പല സിനിമകളില്‍ നിന്നും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അനിയത്തിപ്രാവ് സിനിമയില്‍ നായകാനാക്കാൻ ഒരുപാട് പേരെ പരീക്ഷിച്ച സമയത്ത് എന്നെയും സംവിധായകൻ ഫാസില്‍ സർ വിളിച്ചിരുന്നു. അങ്ങനെയാണ് ഫഹദ് ഫാസിലുമായി സൗഹൃദത്തിലാകുന്നത്. ആ കാലഘട്ടത്തിലെ രണ്ട് വലിയ സിനിമകളായിരുന്നു ദേവദൂതനും വടക്കൻവീരഗാഥയും.

വടക്കൻവീരഗാഥയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് കല്ല്യാണത്തിന് സദ്യ കഴിക്കുന്നത് പോലെയായിരുന്നു. ഒരു ഗാനം ഷൂട്ട് ചെയ്യാനായി ഒരുപാട് കുട്ടികളുണ്ടായിരുന്നു. ആ സിനിമയില്‍ മമ്മൂക്കയുടെ കുട്ടിക്കാലത്തെ വേഷമായിരുന്നു ഞാൻ ചെയ്തിരുന്നത്. ഉണ്ണിയാർച്ചയുടെ കുട്ടിക്കാലത്തെ വേഷം ചെയ്തിരുന്നത് ജോമോളായിരുന്നു. അവരോടൊപ്പം ഒരു സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു. ഉണ്ണിയാർച്ചയെ വിവാഹം ചെയ്യുന്നതായിരുന്നു സീൻ.

കുട്ടിക്കാലത്ത് നമുക്ക് ചില വിശ്വാസങ്ങളുണ്ടാകുമല്ലേ. ഈ കുട്ടിയായിരിക്കുമോ ഭാവിയിലും എന്റെ ഭാര്യ എന്നൊക്കെ പേടിച്ചു. താലികെട്ടി കഴിഞ്ഞാല്‍ ഭാര്യയാകുമെന്നായിരുന്നു ഞങ്ങളുടെ അന്നത്തെ വിശ്വാസം. അപ്പോള്‍ അവർ എന്റെ കൂടെ വരും എന്നൊക്കെയായിരുന്നു എന്റെ മനസില്‍. അതൊക്കെ കുഞ്ഞുമനസിലെ ചില ചിന്തകള്‍ മാത്രമായിരുന്നു. അപ്പോള്‍ ടെൻഷനുണ്ടായിരുന്നു. ഊർജസ്വലയായ പെണ്‍കുട്ടിയായിരുന്നു ജോമോള്‍. അതുകൊണ്ട് തന്നെ ജോമോള്‍ എനിക്ക് പേടിസ്വപ്നമായിരുന്നു. അങ്ങനെയാണ് ആ സീനെടുക്കാൻ ഞാൻ കുറച്ച്‌ മടി കാണിച്ചത്.

ഇപ്പോള്‍ ജോമോള്‍ എന്റെ നല്ലൊരു സുഹൃത്താണ്. ഞാനും ഫഹദും കൂടുതലും ചർച്ചകള്‍ ചെയ്തിട്ടുളളത് സിനിമകളെക്കുറിച്ചാണ്. ഞാനാദ്യമായി ചെയ്ത ഒരു പരസ്യം കണ്ടപ്പോഴാണ് ഫഹദ് എന്നോട് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ബാക്കി എല്ലാ സഹായങ്ങളും ഫഹദ് ചെയ്യാമെന്നും പറഞ്ഞു’- വിനീത് കുമാർ പറഞ്ഞു.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *