Your Image Description Your Image Description

 

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിപ്പ ലക്ഷണങ്ങലോടെ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക്അയച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്നാണ്
ലഭിക്കുന്ന വിവരം.

പതിനഞ്ചുകാരനായ മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സക്കായി മാറ്റുകയായിരുന്നു.

കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍2018 മുതൽ നാല് തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ 17 പേർക്ക് നിപ രോ​ഗബാധയേത്തുടർന്ന് മരണം സംഭവിച്ചിരുന്നു. അതിൽ ഒരാൾ 2021 ൽ പന്ത്രണ്ടുകാരനും 2023 ൽ ഓ​ഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *