Your Image Description Your Image Description
Your Image Alt Text

 

അലിഗഡ്: അൻപത് വയസിനോട് അടുത്ത് പ്രായമുള്ള രണ്ട് പേരെ കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്ന 29കാരനെ മർദ്ദിച്ചുകൊന്ന് ആൾക്കൂട്ടം. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. അലിഗഡിലെ നൂർപൂർ ഗ്രാമത്തിലാണ് ബുധനാഴ്ച ആൾക്കൂട്ടക്കൊല നടന്നത്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന അഫ്സൽ എന്ന യുവാവ് ഗൌതം ബുദ്ധ നഗർ ജില്ലയിലെ മെഹന്ദിപൂർ ഗ്രാമത്തിലെ ലാലാറാം കുംഹാർ എന്നയാളെ വടി കൊണ്ട് മർദ്ദിച്ചിരുന്നു. അടിയേറ്റ് ബോധം കെട്ട് വീണ ലാലാറാം മരിക്കുകയായിരുന്നു. ഇയാളുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് അഫ്സൽ തീ കൊടുത്തിരുന്നു. ഇതിനിടെ ലാലാറാമിന്റെ മൃതദേഹത്തിൽ പൊള്ളലേറ്റിരുന്നു. ഇതിന് ശേഷം ജാഫർ ഇഖ്ബാൽ എന്നയാളെയും അഫ്സൽ വടികൊണ്ട് ആക്രമിച്ചു. തലയിലേറ്റ അടിയേ തുടർന്ന് ഇയാളും കൊല്ലപ്പെടുകയായിരുന്നു.

ഇതിന് ശേഷം പാടത്ത് ജോലിയെടുത്തുകൊണ്ടിരുന്ന സ്ത്രീകളെ ആക്രമിക്കാനും യുവാവ് ശ്രമിച്ചു. ഇതോടെ സംഘടിച്ചെത്തിയ നാട്ടുകാർ യുവാവിനെ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. അഫ്സൽ ലഹരി ഉപയോഗിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *