Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ​ആത്മഹത്യ ചെയ്ത ഗൃഹനാഥൻ സോമസാഗരത്തിൻ്റെ കുടുംബത്തിന് സഹകരണ ബാങ്ക് പണം കൈമാറി. നെയ്യാറ്റിൻകര പെരുമ്പഴതൂർ സഹകരണ ബാങ്കാണ് 5 ലക്ഷം രൂപ തിരികെ നൽകിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാൽ നെയ്യാറ്റിൻകര സ്വദേശി സോമസാഗരം ഇക്കഴിഞ്ഞ 19 നാണ് ആത്മഹത്യ ചെയ്തത്.

ചികിത്സയ്ക്കിടെ പലതവണ ബാങ്കിൽ പണത്തിനായി സമീപിച്ചെങ്കിലും ഭീഷണിയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മതിയായ ഈടില്ലാതെ വൻ തുക വായ്പ നൽകി തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം. കല്യാണ മണ്ഡപം പണിതും സഹകരണ സ്റ്റോർ തുടങ്ങിയും വരുമാന വര്‍ദ്ധനക്ക് തേടിയ വഴികളും തിരിച്ചടിയായി. കൃത്യമായ ഓഡിറ്റിംഗ് പോലും ഇല്ലാതെയാണ് കാര്യങ്ങളെല്ല് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അനധികൃത വായ്പകൾ തിരിച്ച് പിടിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *