Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയവഴിയിൽ. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അർധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റൺസകലെ ഗുജറാത്ത് വീണു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാൻ പ്രതീക്ഷ നൽകിയെങ്കിലും അടുത്ത രണ്ട് പന്തിലും സിംഗിൾ ഓടിയില്ല. അഞ്ചാം പന്ത് സിക്സിന് പറത്തിയെങ്കിലും അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണ്ടപ്പോൾ സിംഗിളെടുക്കാനെ റാഷിദിന് കഴിഞ്ഞുള്ളു. ജയത്തോടെ ഗുജറാത്തിനെ മറികടന്ന് ഡൽഹി എട്ട് പോയൻറുമായി ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഗുജറാത്ത് ഏഴാം സ്ഥാനത്താണ്. സ്കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 224-4, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 220-8.

ഡേവിഡ് മില്ലറും റാഷിദ് ഖാനും ക്രീസിലുള്ളപ്പോൾ അവസാന മൂന്നോവറിൽ 49 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിലെലെ മൂന്നാം പന്തിൽ അതുവരെ തകർത്തടിച്ച ഡേവിഡ് മില്ലർ മടങ്ങിയതോടെ ഗുജറാത്ത് തോൽവി ഉറപ്പിച്ചതാണ്. അവസാന രണ്ടോവറിൽ 37 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിനായി റാസിക് സലാം എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 18 റൺസടിച്ച സായ് കിഷോറും റാഷിദ് ഖാനും ചേർന്ന് അവസാന ഓവറിലെ ലക്ഷ്യം 19 ആക്കി.

Leave a Reply

Your email address will not be published. Required fields are marked *