Your Image Description Your Image Description
Your Image Alt Text

 

പാലക്കാട്: രാജസ്ഥാനിൽ മോദി പ്രസംഗിച്ചത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോൾ പറയുന്നത്. തിരുവനന്തപുരത്തെ പ്രസംഗത്തിൽ നിങ്ങൾ പേടിക്കേണ്ട അധികാത്തിൽ വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

തെരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടത്തിൽ വിദ്വേഷത്തിന്റെ കാമ്പയിനാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ വർഗീയ അജണ്ടക്കെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. സമ്പത്തിന്റെ നീതിപൂർവകമായ വിതരണം വേണമെന്നാണ് ഡോ. മൻമോഹൻ സിങ് പറഞ്ഞത്. സമ്പത്തിന്റെ നീതി പൂർവകമായ വിതരണം നടന്നാൽ പട്ടികജാതി-വർഗ വിഭഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന ലഭിക്കും. സമ്പത്തിന്റെ നീതിപൂർവകമായ വിനിയോഗത്തെ കുറിച്ച് ഡോ മൻമോഹൻ സിങ് നടത്തിയ പ്രസംഗമാണ് നരേന്ദ്ര മോദി ദുർവ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *