Your Image Description Your Image Description
Your Image Alt Text

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎൻഎസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്ഫോടനങ്ങളും ടർബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തിൽ റിപ്പോർട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.

പാക്കിസ്ഥാനിൽ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേർന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും മജീദ് ബ്രിഗേഡ് അറിയിച്ചു. ബ്രിഗേഡ് പ്രവർത്തകർ വ്യോമതാവളത്തിന് ഉള്ളിൽ പ്രവേശിച്ചെന്നും റിപ്പോർട്ടുണ്ട്. വ്യോമതാവളത്തിന് സമീപം ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *