Your Image Description Your Image Description
Your Image Alt Text

മനാമ: റമദാൻ പുണ്യ മാസത്തിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളിൽ ഭക്ഷണം പാഴാക്കിക്കളയരുതെന്ന അഭ്യർഥനയുമായി ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മ ഹോപ്പ് (പ്രതീക്ഷ) പ്രവർത്തകർ. റമദാൻ വ്രതാനുഷ്ഠാന നാളുകളിലെ ഇഫ്താർ വിരുന്നുകളിലോ കുടുംബങ്ങളിലോ പലപ്പോഴും പ്രതീക്ഷിച്ചത്രയും ആളുകൾ എത്താറില്ല. ചിലപ്പോൾ ഒന്നിലധികം ഇഫ്താറുകൾ ഒരേ ദിവസം സംഘടിപ്പിക്കുമ്പോഴും ഭക്ഷണം പലപ്പോഴും ബാക്കിയാകുന്ന അവസ്‌ഥ ഉണ്ടാകാറുണ്ട്. ഈ അവസരത്തിൽ ഭക്ഷണം പാഴാക്കിക്കളയാതെ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾക്ക് അവ എത്തിക്കാൻ തങ്ങൾ ഒരുക്കമാണെന്ന് ഹോപ്പ് പ്രവർത്തകർ അറിയിച്ചു.

ബഹ്‌റൈനിലെ ഏതു പ്രദേശത്തായാലും ഭക്ഷണം ഉപയോഗിക്കാൻ കഴിയുന്ന അവസ്‌ഥയിൽ അവ ശേഖരിച്ച് അർഹരായവർക്ക് എത്തിച്ചുകൊടുക്കാൻ ഈ മാസം മുഴുവനും തങ്ങൾ ഒരുക്കമാണെന്ന് ഹോപ്പ് പ്രവർത്തകർ അറിയിച്ചു. ഇഫ്‌താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുശ്ചമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കുവാനും, ‘ഭക്ഷണം പാഴാക്കരുത്’ എന്ന സന്ദേശം നൽകി കഴിഞ്ഞ എട്ട് വർഷമായി റമദാൻ കാലയളവിൽ ‘ഹോപ്പ്’ ഈ സേവനപ്രവർത്തനം നടത്തിവരുന്നുണ്ട്. റമദാൻ ദിവസങ്ങളിൽ രാത്രി 8.30 ന് മുമ്പായി ഇക്കാര്യം തങ്ങളുടെ സന്നദ്ധ പ്രവർത്തകരെ അറിയിക്കണമെന്നും ഹോപ്പ് ഭാരവാഹികൾ അറിയിച്ചു.

ഹോപ്പിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:

ജെറിൻ : 3717 0053
ജോഷി : 3535 6757
ഗിരീഷ് : 3777 5801
ഫൈസൽ : 3936 3985

Leave a Reply

Your email address will not be published. Required fields are marked *