Your Image Description Your Image Description
Your Image Alt Text

ചെന്നൈ: തമിഴ് നടനും ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് ഒരു മാസത്തെ ജയിൽ ശിക്ഷയും 15000 രൂപ പിഴയും വിധിച്ച് ചെന്നൈ ഹൈകോടതി.

വനിതാ മാധ്യമപ്രവർത്തകയെ തെറിവിളിച്ചതിനാണ് നടപടി. സോഷ്യൽ മീഡിയയിലാണ് ഇയാൾ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തത്.

2018ൽ ഒരു ഔദ്യോഗിക പരിപാടിയിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയെ കവിളിൽ തട്ടിയതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ്.വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എസ്.വി ശേഖറിനെതിരായ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈൽ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.

 

Leave a Reply

Your email address will not be published. Required fields are marked *