Your Image Description Your Image Description
Your Image Alt Text

ചേർത്തല: പോക്സോ കേസിൽ യുവാവിന് 23 വർഷം തടവും 1.15 ലക്ഷം പിഴയും. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

12 വയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു  ശിക്ഷ വിധിച്ചത്.

2021 ജനുവരിയിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വീടിന് അരുകിൽ നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പ്രലോഭിപ്പിച്ച് പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

കുത്തിയതോട് സബ്ബ് ഇൻസ്പക്ടറായിരുന്ന ജി  രമേശനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വനിതാ സബ്ബ് ഇൻസ്പക്ടർ ഷെറി എംഎസ്, സിപിഒ പ്രവീൺ, ഡബ്ല്യൂ സിപിഒ സബിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷൻ 22 സാക്ഷികളെ ഹാജരാക്കിയതിൽ 20പേരെ വിസ്തരിച്ചു. 16രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാർത്തികേയനും അഡ്വ. ഭാഗ്യലക്ഷ്മിയും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *