Your Image Description Your Image Description

തിരുവനന്തപുരം: നേരിടുന്ന ആദ്യ പന്തുതന്നെ ഗാലറിയിലേക്ക് പറത്താൻ കരുത്തും ശേഷിയുമുള്ള ചുരുക്കം ചില ഇന്ത്യൻ ബാറ്റർമാരിൽ ഒരാളാണ് സഞ്ജു വി സാംസൺ. അയാൾക്കുവേണ്ടി നാളിതുവരെ ആരും പട്ടുമെത്തവിരിച്ചിട്ടില്ല. കുട്ടിക്കാലത്ത് സഞ്ജുവിനെയും കൊണ്ട് ഡൽഹി പൊലീസിലെ കോൺസ്റ്റബിളായിരുന്ന പിതാവ് സാംസൺ വിശ്വനാഥ് പോകാത്ത സെലക്ഷൻ ട്രയൽസില്ല, മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല.

ഒടുവിൽ ഉത്തരേന്ത്യക്കാർ അടക്കിവാഴുന്ന ക്രിക്കറ്റ് ലോകത്ത് മലയാളിക്കിടമില്ലെന്ന് മനസ്സിലാക്കിയാണ് അയാൾ പൊലീസ് ജോലി ഉപേക്ഷിച്ച് സഞ്ജുവുമായി തിരുവനന്തപുരത്തെത്തുന്നത്. ഡൽഹി ക്രിക്കറ്റർമാർ തഴഞ്ഞ ആ കൊച്ചുമിടുക്കൻ കേരള അണ്ടർ 13 ടീമിൽ ഇടംപിടിക്കുന്നു. അവിടെ നിന്നാണ് സഞ്ജുവെന്ന വിരാട് കോഹ്ലി വിശേഷിപ്പിച്ച ഫിയർലെസ് ക്രിക്കറ്ററുടെ വളർച്ച.

ഐ.പി.എല്ലിലെ പ്രകടനങ്ങൾ ഒരുവിഭാഗം താരങ്ങൾക്ക് മാത്രം ഇന്ത്യൻ ടീമിലേക്കുള്ള വാതിലായപ്പോൾ പ്രധാന താരങ്ങൾ മാറിനിന്ന ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ച താരമായിരുന്നു സഞ്ജു. രാജസ്ഥാൻ റോയൽസിപ്പോലൊരു ഐ.പി.എൽ ടീമിന്‍റെ ക്യാപ്റ്റനായിരിക്കുമ്പോഴും ഇന്ത്യൻ ടീം അയാൾക്ക് വലപ്പോഴും ചെന്നുകയറാവുന്ന രണ്ടാനച്ഛന്‍റെ വീടായിരുന്നു.

ഫോമിന്‍റെ പരകോടിയിലുള്ളപ്പോഴും സ്വന്തം നാട്ടുകാരുടെ മുന്നിൽ വെള്ളംചുമന്ന് ഓടേണ്ടിവന്നിട്ടുണ്ട് ഈ വിഴിഞ്ഞത്തുകാരന്. വിദേശപരമ്പരകളിൽ ടീമിലെടുത്തിട്ടും അവസരം ലഭിക്കാതെയാകുമ്പോൾ ടാക്‌സി വാടകക്കെടുത്ത് ആ നാട് ചുറ്റിക്കാണാൻ പോകുന്നതിനെക്കുറിച്ച് സങ്കടമുള്ളിലാക്കി ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ ഇപ്പോഴിതാ തനിക്കുവേണ്ടി ശബ്ദമുയര്‍ത്താറുള്ള ഒരുകൂട്ടം ആരാധകര്‍ക്കു വേണ്ടി അയാളുടെ ബാറ്റില്‍ നിന്ന് ആ സെഞ്ച്വറി പിറന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *