Your Image Description Your Image Description

ത്രീഡി പ്രിന്റിങ്ങിൽ നിർണായക ചുവടുവെപ്പുമായി ഖത്തർ. ലോകത്തെ ഏറ്റവും വലിയ ത്രീഡി പ്രിന്റിങ് നിർമാണ പദ്ധതിയാണ് ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലും, നിർമാതാക്കളായ യു.സി.സി ഹോൾഡിങ്ങും ചേർന്ന് പ്രഖ്യാപിച്ചത്.

അഷ്ഗാലിനു കീഴിലെ 14 പൊതു സ്കൂൾ കെട്ടിടങ്ങളുടെ നിർമാണങ്ങളിൽ രണ്ട് സ്കൂളുകൾ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തിയാക്കാനാണ് പദ്ധതി. ലോകത്തെ തന്നെ ഏറ്റവും വലിയ ത്രീ ഡി നിർമാണ പദ്ധതിയായി ഇത് മാറും.20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള രണ്ട് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിലൂടെ 40,000 ചതുരശ്ര മീറ്ററാണ് പൂർത്തിയാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ത്രീഡി പ്രിന്ററിങ് നിർമിത കെട്ടിടത്തിന്റെ 40 മടങ്ങ് വലുപ്പം വരും ഖത്തറിലെ പുതിയ പദ്ധതിക്ക്. 100 മീറ്റർ വരെ വലുപ്പമുള്ള സ്ഥലത്തായാണ് രണ്ടു നില കെട്ടിടങ്ങൾ പൂർത്തിയാക്കുക.

ഇത്തരത്തിൽ രണ്ട് സ്കൂളുകളാണ് ത്രീഡി പ്രിന്റിങ് ടെക്നോളജി വഴി നിർമിക്കുന്നത്. ത്രീ ഡി പ്രിന്റിങ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമാണങ്ങൾക്ക് നേതൃത്വം നൽകുന്ന ഡെന്മാർക് ആസ്ഥാനമായ കോഡോബ് കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത്. 50 മീറ്റർ നീളവും, 30 മീറ്റർ വീതിയുമുള്ള ബോഡ്എക്സ്.എൽ പ്രിന്ററിന് 15 മീറ്റർ ഉയരവുമുണ്ട്. ബോയിങ് 737 വിമാനത്തോളം വരുന്ന ഈ പ്രിന്റർ ലോകത്തെ തന്നെ ഏറ്റവും വലിയ ത്രീഡി പ്രിന്റർ മെഷീനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *