Your Image Description Your Image Description

പെരുന്നാൾ അവധിക്കാലത്ത് ബഹ്‌റൈനിൽ ടൂറിസം രംഗത്ത് കുതിപ്പ്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെയും ഹോട്ടൽ താമസക്കാരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. സ്വകാര്യ മേഖലയുമായുള്ള ഗവൺമെന്റിന്റെ മികച്ച സഹകരണമാണ് ടൂറിസം രംഗത്തെ കുതിപ്പിന് കാരണമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിനോദസഞ്ചാരികൾ ഇത്തവണ ഈദ് അവധിക്കാലത്ത് ബഹ്‌റൈൻ സന്ദർശിച്ചു. ഹോട്ടൽ ബുക്കിങ്ങുകളിലെ കുതിച്ചുചാട്ടം ഇതിന് തെളിവാണ്. സൗദിയിൽനിന്ന് മാത്രം 1,163,552 സന്ദർശകരാണ് ബഹ്റൈനിൽ എത്തിയത്. 131,055 പേർ മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമെത്തി. ഒരു സന്ദർശകൻ ദിവസം ശരാശരി 69.43 ബഹ്‌റൈൻ ദിനാർ രാജ്യത്ത് ചെലവഴിച്ചതായാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *