Your Image Description Your Image Description

ക്രിസ്ത്യാനി സമൂഹത്തിന്റെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചുള്ള  ടോണി ചിറ്റിലപ്പള്ളിയുടെ  തുറന്നെഴുത്ത് ശ്രദ്ധേയമാകുന്നു. ക്രൈസ്തവ ലോകത്തിന്റെ നിലവിലെ സ്ഥിതിഗതികളും വിവിധ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി അദ്ദേഹം നടത്തിയ എഴുത്ത് ഇപ്രകാരമാണ്.

“ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ എണ്ണം 2010-ൽ 2.1 ബില്യൺ ആയിരുന്നത് 6% വർദ്ധിച്ച്, 2020-ൽ 2.3 ബില്യൺ ആയി, അതേസമയം ക്രിസ്ത്യാനികളല്ലാത്തവരുടെ എണ്ണം 15% വർദ്ധിച്ചു. തൽഫലമായി, ആഗോള ജനസംഖ്യയുടെ ശതമാനത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം ചുരുങ്ങികൊണ്ടിരിക്കുന്നു.ക്രൈസ്തവ വളർച്ച 31% ൽ നിന്ന് 29% ആയി കുറഞ്ഞു.ക്രൈസ്തവ മതത്തിലെ സാംസ്കാരിക സ്തംഭനാവസ്ഥ, വ്യക്തിപരമായ ആഘാതം, ബൗദ്ധിക പൊരുത്തക്കേട്, സ്ഥാപനപരമായ രീതികളിലുള്ള അതൃപ്തി എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ആളുകൾ ക്രിസ്തുമതം ഉപേക്ഷിക്കുന്നു.

എന്നാൽ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം വളർന്നുവരികയാണ്, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ, പലരും ക്രിസ്തുമതത്തിന്റെ പ്രത്യാശയുടെയും ഉൾപ്പെടുത്തലിന്റെയും സന്ദേശത്തിലേക്ക് ആകർഷിക്കപ്പെടുന്നു.കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 32% ആയിരുന്നത് സമീപകാലത്ത് 18% ആയി കുറഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കുടിയേറ്റം, ക്രിസ്ത്യൻ കുടുംബങ്ങൾക്കിടയിലെ ജനനനിരക്ക് കുറയൽ തുടങ്ങിയ ഘടകങ്ങളാണ് ഈ കുറവിന് പ്രധാന കാരണം.

മതപരമായ മാറ്റത്തെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകൾ ഇവയാണ്.സിംഗപ്പൂർ,ആഫ്രിക്ക,സഹാറൻ പോലുള്ള ചില പ്രദേശങ്ങൾ ഒഴികെ,ബാക്കിയെല്ലാം ക്രിസ്തുമതത്തിന് ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നു.ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ബുദ്ധമതം ചുരുങ്ങുകയാണ്.ലോകമെമ്പാടും കുറഞ്ഞ മാറ്റത്തോടെ ഇസ്ലാം സ്ഥിരതയുള്ളതായി തുടരുന്നു.ഇസ്രായേലിലും യു.എസിലും യഹൂദമതം ഉയർന്ന അനുയായിത്വം നിലനിർത്തുന്നു.ഇന്ത്യയിലും ബംഗ്ലാദേശിലും ഹിന്ദുമതത്തിൽ മിക്കവാറും ഒരു മാറ്റവും കാണുന്നില്ല.

ആഗോള ജനസംഖ്യയിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതിന് പ്രധാന കാരണം ക്രൈസ്തവ മതവുമായി ബന്ധമില്ലാത്തവരായി തീരുന്നതാണ്.മതപരമായി ബന്ധമില്ലാത്തവരുടെ വളർച്ചയ്ക്ക് കാരണം വലിയൊരു വിഭാഗം ആളുകൾ, പ്രധാനമായും ക്രിസ്ത്യാനികൾ, മതവുമായി ബന്ധമില്ലാത്തവരുടെ നിരയിലേക്ക് മാറിയതാണ്.ക്രൈസ്തവ ജനസംഖ്യയിലെ ഈ പതനം എല്ലാ പ്രദേശങ്ങളിലും വ്യാപകമായിരുന്നു, എന്നാൽ യൂറോപ്പിലും മറ്റ് പാശ്ചാത്യ അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും ഇത് പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു, അവിടെ പതിറ്റാണ്ടുകളായി ക്രിസ്ത്യൻ ഭൂരിപക്ഷം ക്രമാനുഗതമായി ചുരുങ്ങുന്നു. ഈ പ്രവണതയുടെ പ്രധാന പ്രേരകശക്തി ഉയർന്ന തോതിലുള്ള ക്രൈസ്തവ മതത്തിൽ നിന്നുള്ള വിട്ടു പോകലാണ്.വിശ്വാസത്തിൽ വളർന്നിട്ടും പ്രായപൂർത്തിയാകുമ്പോൾ ക്രിസ്തുമതം ഉപേക്ഷിക്കുന്ന ആളുകൾ കൂടുന്നു.

ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ലോക ജനസംഖ്യയില്‍ 25.6 ശതമാനം മുസ്ലീങ്ങള്‍ ഉള്ളപ്പൊള്‍, ക്രിസ്ത്യാനികള്‍ ഉള്ളത് 28.8 ശതമാനമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. അതേസമയം, ലോക ജനസംഖ്യ വര്‍ദ്ധിക്കുന്ന് അനുപാതത്തില്‍ ക്രിസ്തുമതം വളരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോളാടിസ്ഥാനത്തില്‍ ക്രൈസ്തവ മത വിശ്വാസികളുടെ എണ്ണത്തില്‍ 1.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും, അസംതൃപ്തിയാണ് ഈ കുറവിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനോടൊപ്പം, പ്രായമായവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും ഒപ്പം, കുറഞ്ഞ പ്രത്യുദ്പാദന നിരക്കും അതിനൊരു കാരണമാണ്. അതേസമയം, ഇസ്ലാമതം അവരുടെ പങ്കില്‍ 1.8 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമത വിശ്വാസികളില്‍ യുവാക്കളുടെ എണ്ണം കൂടുതലായതും ഉയര്‍ന്ന ജനനനിരക്കുമാണ് ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത്. മതങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ നാടകീയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയവർ പറയുന്നു.

ഈ കാലയളവില്‍, ക്രിസ്തുമതവും, ഇസ്ലാം മതവും വലിപ്പത്തിന്റെ കാര്യത്തില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് വളര്‍ന്നിരിക്കുന്നത്, എന്നാല്‍ വളര്‍ച്ചാ നിരക്ക് ഇസ്ലാമതത്തിനാണ് കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മറ്റൊരു വിചിത്രമായ കാര്യം, പൊതു ധാരണയ്ക്ക് വിരുദ്ധമായി ക്രിസ്തുമത വിശ്വാസികള്‍ ഏറ്റവുമധികം ഉള്ളത് യൂറോപ്പിലല്ല എന്നതാണ്. മറിച്ച് സബ് സഹാറന്‍ ആഫ്രിക്കയിലാണ് ക്രിസ്ത്യാനികള്‍ ഏറ്റവും അധികമുള്ളത്. ഒരുകാലത്ത്, ഏറ്റവുമധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നത് യൂറോപ്പിലായിരുന്നു എന്നതോര്‍ക്കണം. അതുപോലെ, നേരത്തെ ക്രിസ്തുമത വിശ്വാസികളായിരുന്ന പലരും ഇപ്പോള്‍, നിരീശ്വരവാസികളോ, ആജ്ഞേയവാദികളോ, ഒരു മതവുമായും ചേര്‍ത്ത് അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരോ ഒക്കെയായി മാറിക്കൊണ്ടിരിക്കുകയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗ്രൂപ്പില്‍ പെടുന്നവരാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിഭാഗമായി മാറിയിരിക്കുന്നത്. ലോക ജനസംഖ്യയില്‍ ഏകദേശം 24.2 ശതമാനം പേര്‍ ഇക്കൂട്ടത്തില്‍ പെടുന്നവരാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇക്കൂട്ടരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.16 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ പ്രായപൂര്‍ത്തിയായ യുവാക്കള്‍ക്കിടയില്‍, ഒരാള്‍ പുതുതായി ക്രിസതുമതത്തിലേക്ക് വരുമ്പോള്‍, ക്രിസ്ത്യാനിയായി വളര്‍ന്ന് വന്ന മൂന്ന് പേര്‍ മതം വിട്ടു പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ, ബുദ്ധമതക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. 4.1 ശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ബുദ്ധമതക്കാരായിട്ടുള്ളത്.അതേസമയം, ഹിന്ദുമതം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ സ്ഥിരതയോടെ തുടരുകയാണ്. ലോക ജനസംഖ്യയില്‍ 0.2 ശതമാനം മാത്രമുള്ള യഹൂദമതവും ആഗോള വളര്‍ച്ചാ നിരക്കില്‍ ഏറെ പിന്നിലാണ്. 201 ഓളം രാജ്യങ്ങളിലും ടെറിറ്ററികളിലുമായി നടന്ന 2700 ഓളം സര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ക്രിസ്തുമതം വിടാനുള്ള കാരണങ്ങൾ സങ്കീർണ്ണവും ബഹുമുഖവുമാണ്, പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക മാറ്റങ്ങൾ, ബൗദ്ധിക വെല്ലുവിളികൾ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവണതകൾ തുടരുമ്പോൾ, സമകാലിക സമൂഹത്തിൽ വിശ്വാസത്തിന്റെയും ആത്മീയതയുടെയും കാര്യങ്ങളിൽ മടുപ്പുളവാക്കുന്ന ചില ട്രെൻഡുകൾ വികസിച്ചുകൊണ്ടിരിക്കുന്നു. സാമൂഹിക മൂല്യങ്ങളിൽ മാറ്റം, കൂടുതൽ മതേതരവൽക്കരണം, വിശ്വാസങ്ങളിൽ മാറ്റം എന്നിവ ഇന്നത്തെ വിശ്വാസത്തിന്റെ മാറുന്ന ട്രെൻഡിന്റെ സൂചിപ്പിക്കുന്നു.മതപരമായ കാര്യങ്ങളിൽ മാറ്റം വരുമ്പോൾ, ഭാവി തലമുറകൾ ആത്മീയതയെ പുനർനിർവചിച്ചേക്കാം”.

Leave a Reply

Your email address will not be published. Required fields are marked *