Your Image Description Your Image Description

സ്തുത്യർഹ സേവനത്തിലൂടെ ലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാൻ അവസരമൊരുക്കിയ സൗദിയെ പ്രശംസിച്ച് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ഹാജിമാർ. വിശ്വാസികളുടെ ജന്മാഭിലാഷം സാക്ഷാത്കരിക്കാൻ സൗദി ഒരുക്കിയ സുരക്ഷയെയും അഭിനന്ദിച്ചു.

കടുത്ത ചൂടിലും കാര്യമായ ബുദ്ധിമുട്ട് ഇല്ലാതെ 16.7 ലക്ഷം പേർക്ക് ഹജ് നിർവഹിക്കാനായി എന്നത് വലിയ നേട്ടമാണ്. പ്രതികൂല കാലാവസ്ഥയിലും ഹജ് വിജയകരമാക്കിയ സൗദിക്ക് സല്യൂട്ട് നൽകുകയാണ് തീർഥാടകർ.

ഇബ്രാഹിം നബി മകൻ ഇസ്മാഈലിനെ ബലികൊടുക്കാൻ കൊണ്ടുപോകവെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ് ഓടിച്ചതിനെ അനുസ്മരിച്ചാണ് ഹാജിമാർ ഈ കർമം നിർവഹിക്കുന്നത്. ഇന്ത്യൻ ഹാജിമാരുടെ കല്ലേറു കർമം രാവിലെ തന്നെ പൂർത്തിയാക്കി. വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത സമയം അനുവദിച്ചിരുന്നതിനാൽ തിരക്ക് നിയന്ത്രിക്കാനും സുഗമമായി കർമം പൂർത്തിയാക്കാനും സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *