Your Image Description Your Image Description

തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്‌ടറികളിലും നിർബന്ധിത ജോലി സമയം ഒമ്പതിൽ നിന്ന് പത്ത് മണിക്കൂറായി കൂട്ടാനാണ് പുതിയ തീരുമാനം. കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

എന്നാൽ, ഈ നീക്കം തൊഴിലാളികളെ “അടിമകളാക്കി” മാറ്റുന്ന രീതിയാണെന്നാണ് ചില ട്രേഡ് യൂണിയനുകൾ ഉയർത്തുന്ന വിമർശനം. പത്ത് വർഷത്തിന് മുമ്പ് ദൈനംദിന ജോലി സമയം എട്ട് മണിക്കൂർ ആയി പരിമിതപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇത് ഒമ്പതായി പരിഷ്കരിച്ചത്. ഇപ്പോഴിതാ എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തൊഴിൽ നിയമത്തിലെ ഏറ്റവും പുതിയ ഭേദഗതികൾക്ക് അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *