Your Image Description Your Image Description

ചാരവൃത്തിയാരോപിച്ച് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയിലെ ഐടി വിദഗ്ധനായ ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി നീതിന്യായ വകുപ്പ് അറിയിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പിനെ തുടർന്ന്, ഒരു വിദേശ സർക്കാരിന് രഹസ്യ വിവരങ്ങൾ നൽകാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എഫ്ബിഐയുടെ സ്റ്റിംഗ് ഓപ്പറേഷനെ തുടർന്നാണ് വിർജീനിയ സ്വദേശിയായ നഥാൻ വിലാസ് ലാറ്റ്ഷി (28) നെ അറസ്റ്റ് ചെയ്യുന്നത്‌.

2019 മുതൽ ഡിഐഎയുടെ ഇൻസൈഡർ ത്രെറ്റ് ഡിവിഷനിൽ ഐടി സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന ലാറ്റ്ഷ്, ട്രംപ് ഭരണകൂടവുമായുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം രഹസ്യ വിവരങ്ങൾ പങ്കിടാനുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. ലാറ്റ്ഷിന്റെ ചാരവൃത്തി ഉദ്ദേശ്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് മാർച്ചിലാണ് എഫ്ബിഐ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

ഒരു വിദേശ സർക്കാരിന്റെ പ്രതിനിധികളായി വേഷംമാറിയ രഹസ്യ ഏജന്റുമാർ തന്നെയാണ് ലാറ്റ്ഷുമായി ആശയവിനിമയം നടത്തി, രഹസ്യ വിവരങ്ങൾ ചോർത്താൻ പ്രേരിപ്പിച്ചത്. തുടർന്ന് സോക്സിലും ലഞ്ച് ബോക്സിലും ഒളിപ്പിച്ചാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ തുടർച്ചയാണ് ലാറ്റ്ഷിന്റെ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *