Your Image Description Your Image Description

കുവൈത്തിൽ പ്രവാസികൾക്ക് അനുവദിക്കുന്ന കുടുംബ വിസ നിയമങ്ങൾ കർശനമാക്കി. അപേക്ഷകളിൽ നിരവധി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വിസ ചട്ടങ്ങൾ ലംഘിച്ചതിന് കുവൈത്ത് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ നിരവധി പ്രവാസികളെ വിളിച്ചുവരുത്തിയതായും ‘അറബ് ടൈംസ്’ റിപ്പോർട്ടു ചെയ്തു. ഇത്തരക്കാരോട് ഒരു മാസത്തിനകം വിസ ചട്ടങ്ങളിൽ പറയുന്ന നിബന്ധനങ്ങൾ പാലിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കാനോ നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

800 ദീനാർ ശമ്പളം ഉള്ളവർക്കാണ് രാജ്യത്ത് കുടുംബ വിസ അനുവദിക്കുക. ഇതുപ്രകാരം വിസ നേടി കുടുംബത്തെ എത്തിച്ച പലർക്കും വരുമാനത്തിൽ കുറവുള്ളതായി കണ്ടെത്തി. കുടുംബ വിസ ലഭിച്ചശേഷം ജോലി മാറ്റങ്ങളും മറ്റും കാരണം ശമ്പളത്തിൽ കുറവുവന്നവരുമുണ്ട്.ഇത്തരം ചിലരെ ഡാറ്റ ക്രോസ്-വെരിഫിക്കേഷൻ ചെയ്യുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കണ്ടെത്തിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *