Your Image Description Your Image Description

വിദേശ തീർഥാടകർക്ക് മക്കയിലെത്തി ഹജ്ജ് നിർവഹിക്കുന്നതുവരെയുള്ള നിയമനടപടിക്രമങ്ങളെല്ലാം സ്വന്തം രാജ്യത്തുവെച്ച് പൂർത്തീകരിച്ച് വരാൻ വഴിയൊരുക്കുന്ന ‘മക്ക റൂട്ട്’ സംരംഭം ഇതുവരെ 10 ലക്ഷം ആളുകൾ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏഴുവർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഈ മേയ് 18 വരെയുള്ള കണക്കാണിത്. തുടർച്ചയായി ഏഴാമത്തെ വർഷമാണ് ‘മക്ക റൂട്ട് പദ്ധതി’ വിജയകരമായി നടക്കുന്നത്.

‘വിഷൻ 2030’ന്‍റെ ചട്ടക്കൂടിനുള്ളിലെ ‘ഗസ്റ്റ്സ് ഓഫ് ഗോഡ് പ്രോഗ്രാം’ (ദൈവത്തിന്‍റെ അതിഥികൾ പരിപാടി) യുടെ ഭാഗമാണിത്. സൗദിയിലേക്ക് വരുന്ന തീർഥാടകർക്ക് ആതിഥേയത്വം വഹിക്കുന്നതിനും അവർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും തീർഥാടകരെ സേവിക്കാൻ കഴിയുന്നിലെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും മക്ക റൂട്ട് പദ്ധതി സഹായിച്ചതായി മന്ത്രാലയം പറഞ്ഞു. ഏഴ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സംവിധാനം നടപ്പായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *